swirathulmusthaqeem
2014, സെപ്റ്റംബർ 7, ഞായറാഴ്ച
2013, ജനുവരി 18, വെള്ളിയാഴ്ച
വ്യാജ കേശം: സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് വസ്തുതാവിരുദ്ധം: സമസ്ത
ജനു.17ന് SKSSF ജനജാഗ്രതാ സമ്മേളനവും 31ന് പോലിസ് കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചും നടത്തും
കോഴിക്കോട്ടെ എ.എസ്.ഐ.നല്കിയ റിപ്പോര്‍ട്ട് നമ്മുടെ പോലീസ് അധികാരികളെ കുറിച്ചുള്ള പൊതുധാരണ ഉറപ്പിക്കുന്നതായി.
വിവാദനായ ഒരു വിദേശ പൗരനെ സംബന്ധിച്ച് സത്യസന്ധമായ ഒരറിവുപോലും നമ്മുടെ അധികാരികള്‍ക്കില്ല. ആയതിനാല്‍ യു.എ.ഇ.യില്‍ ഒരു ഘട്ടത്തിലും മന്ത്രിയാവാത്ത അഹ്മദ് ഖസ്റജി മന്ത്രിയാണെന്നും, പണ്ഡിതനാണെന്നും റിപ്പോര്‍ട്ട് നല്കിയ പോലീസ് ഉദ്യോഗസ്ഥന്റെ പേരിലും ശിക്ഷാനടപടി അനിവാര്യമാണ്.
കാന്തപുരത്തിന് ലഭിച്ച വ്യാജ കേശ ത്തിന്റെ ഉറവിട ത്തില്‍ നിന്ന് |
ക്രമസമാധാന പ്രശ്നം ഉണ്ടാവാനിടയുള്ളത് കാരണം ഇടപെടനാവില്ലെന്നാണ് സര്‍ക്കാര്‍ നയമെങ്കില്‍ ഭരിക്കാന്‍ അധികാരമില്ലെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും വ്യക്തം. വിശ്വാസത്തിന്റെ പേരില്‍ ഏത് അധര്‍മത്തിനും മൗനം പാലിക്കുമെന്ന അവസ്ഥ എത്രമാത്രം ഗൗരവതരമാണ്.
വ്യാജമുടി ഇട്ട വെള്ളത്തിന് 100രൂപ ടോക്കണ്‍ വിറ്റ് വിവാദങ്ങള്‍ ഉണ്ടായത് പോലീസ് അറിഞ്ഞില്ലെന്ന് വരില്ല. റസിപ്റ്റുകളോ, മറ്റ് രേഖകളോ പോലീസ് പരിശോധിച്ചിട്ടില്ലെന്നും മനസിലാവുന്നു. ശഅ്റെ മുബാറക് മസ്ജിദ് എന്ന പേരില്‍ ഇപ്പോഴും കേരളത്തില്‍ ചിത്രസഹിതം ധാരാളം ഫ്ളക്സുകള്‍ കാണാം. പരസ്യമായും രഹസ്യമായും കാന്തപുരം പിരിവെടുത്തതും അധികാരികളുടെ മുമ്പില്‍വെച്ച് തന്നെ ഇത്രവലിയൊരു പ്രശ്നം നഗരപരിധിക്കപ്പുറം അധികാരമില്ലാത്ത ഡിപ്പാര്‍ട്ടമെന്റിലെ ഒരു ചെറിയ ഉദ്യോഗസ്ഥനെ വെച്ച് അന്വേഷണം നടത്തിയെന്ന് വരുത്തി തീര്‍ത്ത് കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടും സത്യവാങും നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രാന്വേഷണം അനിവാര്യമാണ്.'
ധനമുണ്ടെങ്കില്‍ ഏതട്ടിമറിയും നടത്തി നിയമവാഴ്ചതന്നെ നിയന്ത്രിക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ച ഉദ്യോഗസ്ഥരും, കൂട്ടുനിന്ന രാഷ്ട്രീയ-ഭരണ നേതൃത്വവും ഉത്തരം പറയേണ്ടതുണ്ടെന്നും സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പട്ടിക്കാട് എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യദി ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്, പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, എം.എം.മുഹ്യദ്ദീന് മൗലവി ആലുവ, എം.സി മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്വി, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, കെ.ടി.ഹംസ മുസ്ലിയാര്, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന് ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ സാഹിബ് നന്ദി പറഞ്ഞു.
നമ്മുടെ അധികാരികള്‍ 'കാണാത്ത'(കണ്ടില്ലെന്നു നടിച്ച) ചില 'സുപ്രധാന' കാഴ്ചകള്‍
'മുടിപ്പള്ളി'യുടെ പേരില്‍ നാട്ടിലും ഗള്‍ഫിലും പല ഭാഗങ്ങളിലായി കൂപ്പന്‍ വിതരണം ചെയ്ത് കാന്തപുരം നേരിട്ട് തന്നെ നടത്തിയ പരസ്യ പിരുവുകളില്‍ ഒന്ന് (വലത്ത് )
ലേബലുകള്‍:
BAHAUDDEN NADWI,
SKSSF STATE,
wimochana yathra
2012, ഒക്ടോബർ 14, ഞായറാഴ്ച
MANUSYAJALIKA
2012, ഓഗസ്റ്റ് 11, ശനിയാഴ്ച
വിഘടിത തട്ടിപ്പുകള്‍ തുടരുന്നു; സ്വലാത്ത് നഗറിലെ പ്രാര്‍ത്ഥനകള്‍ ശൈഖ് സായിദിനെന്ന് അറബി പത്രവാര്‍ത്ത
തിരു നബി(സ)യെ കുറിച്ചുള്ള ഐ ജിയുടെ പ്രഭാഷണം; ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായി മാറുന്നു..
www.skssfnews.com
ഒരു ദിവസം മാത്രം പതിനയ്യായിരത്തോളം കേള്‍വിക്കാര്‍
ഒരു ദിവസം മാത്രം പതിനയ്യായിരത്തോളം കേള്‍വിക്കാര്‍
തിരുവനന്തപുരം: വിശുദ്ധ റമദാന് മാസത്തില്‍ ഇന്റെര്‍നെറ്റിലെ യൂറ്റ്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഐ ജി ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ തിരു നബി (സ) യെ കുറിച്ചുള്ള വസ്തുനിഷ്ടമായ പ്രഭാഷണം ശ്രദ്ധേയമാവുന്നു.
ഇസ്ലാമികാദര്‍ശങ്ങളെപ്പറ്റിയും തിരുമേനിയെ പറ്റിയും ആധികാരികമായി സംസാരിക്കുന്ന ശബ്ദരേഖയാണ് ഓഗസ്റ്റ് അഞ്ചിന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരൊറ്റദിവസംകൊണ്ട് പതിനയ്യായിരത്തോളം ആളുകള്‍ കാണുകയും നൂറുകണക്കിന് അനുകൂല- പ്രതികൂല കമന്റുകള്‍ ഇതിന് ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇതേസമയം, പോസ്റ്റില്‍ ഉളളശബ്ദം ഐ ജിയുടേത് അല്ല എന്ന കമന്റുകളും ശക്തമായി നിലനില്ക്കുന്നു. പോസ്റ്റിന്റെ ആധികാരികതയെയും അതിലെ വിഷയത്തെയും ചൊല്ലി വിവിധ ആളുകള്‍ കമന്റുകളിലൂടെ ഏറ്റുമുട്ടുന്നുമുണ്ട്. അലക്സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണത്തിന് ഡി ജി പി ജേക്കബ് പുന്നൂസിന്റെ നിശ്ചല ചിത്രമാണ് നല്‍കിയിരിക്കുന്നതെന്നും ചിലര്‍ വാദിക്കുന്നു
തന്റെ ജന്മനാടായ തുമ്പമണ്ണിലെ മുസ്ലീങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചാണ് ഐ ജിയുടെ പ്രഭാഷണം തുടങ്ങുന്നത്. പിന്നീട് മുഹമ്മദ് നബിയുടെ പ്രസക്തിയും പ്രാധാന്യവും വിവരിച്ച് ഇസ്ലാമിന്റെ വിവിധ വശങ്ങളിലേക്ക് പ്രഭാഷണം കടക്കുന്നു. ഏകദേശം ഒരു മണിക്കൂര്‍ ദൈര്ഘ്യമുളളപ്രഭാഷണം ഇസ്ലാമിന്റെയും പ്രവാചകന്റെയും ചരിത്രം അനാവരണം ചെയ്യുന്നു.
വിശ്വവിഖ്യാത ചരിത്രകാരനായ ആര്‍നോള്‍ഡ് ജെ ടോയന്‍ബിയെ ഉദ്ധരിച്ചാണ് അലക്സാണ്ടര്‍ ജേക്കബ് പ്രഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കുന്നത്. പിന്നീട് പ്രവാചകന്റെ ജീവിതം, ഇരുണ്ടയുഗം, പ്രവാചകന് ലോകത്തെ മാറ്റിമറിച്ചത്, പ്രവാചകന് മുന്നോട്ടുവച്ച രാഷ്ട്രീയം, വിദ്യാഭ്യാസത്തിന് നല്കിയ പ്രാധാന്യം, ഏകദൈവ വിശ്വാസം, മനുഷ്യാവകാശം, മാനവികത, ഇഹ-പരലോകജീവിതം തുടങ്ങി വിവിധ ദര്‍ശനങ്ങള്‍ വിശദവും വ്യക്തവുമായി അദ്ദേഹം വിവരിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാചക സ്നേഹി കള്‍ക്കിടയിലെന്ന പോലെ ചരിത്ര സ്നേഹികള്‍ ക്കിടയിലും വമ്പിച്ച ഹിറ്റായി ഈ പ്രഭാഷണം മാറികൊണ്ടിരിക്കുക്കയാണ്.
2012, ജൂലൈ 24, ചൊവ്വാഴ്ച
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ധവളപത്രം ആവശ്യപ്പെട്ട് മുസ്ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ഭരണ നിര്‍വഹ ണരംഗത്തും ജൂഡീഷറിയിലുമുള്ള സാമുദായിക പ്രാതിനിത്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദമായ കണക്കുകളും അടങ്ങുന്ന ധവളപത്രം പുറത്തിറക്കണ മെന്നാവശ്യപ്പെട്ട്മുസ്ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടതായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്മാന് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സാമുദായിക സംഘടനകള്‍ക്ക് അന്യായമായി പതിച്ചുനല്‍കിയത് അടിയന്തരമായി തിരിച്ചുപിടിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തലസ്ഥാനത്ത് നഗര ഹൃദയത്തിലടക്കം സാമുദായിക സംഘടനകള്‍ക്കു ഭൂമി പതിച്ചുന ല്‍കിയിട്ടുണ്ട്. ഇങ്ങനെ നല്കിയ ഭൂമി ഉടന്‍ തിരിച്ചുപിടിക്കണം. ഈ വസ്തുക്കളുടെ പാട്ടക്കുടിശിക എഴുതിത്തള്ളിയ നടപടി പുനഃപരിശോധിക്കണം.
ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം അനുസരിച്ചുള്ള 33 സ്കൂളുകള്‍ക്ക് പൂര്‍ണമായി എയ്ഡഡ് പദവി നല്‍കുക, മലബാര്‍ ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ അനക്സ് സ്ഥാപിക്കുക, മലബാറില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുക, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസലിയാര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം. സി. മായിന്‍ ഹാജി, കേരള നദ്വത്തുല് മുജാഹിദ്ദീന്‍ പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി, ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് സെക്രട്ടറി ഹുസൈന് മുടവൂര്‍, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)