ബാസിത്.സി.പി.ചെന്പ്ര
സ്വതന്ത്ര സമര പോരാട്ടങ്ങളില്‍ ജീവരക്തം കൊണ്ട് ചരിത്രമെഴുതിയ മലബാറിന്റെ മണ്ണില്‍ ഇംഗ്ലീഷ് ഭരണ കുടിലതയുടെ പ്രതീകമായിരുന്നു 1921 ലെ വാഗന്‍ ദുരന്തം.കേരളത്തിലെ ജാലിയന്‍ വാല ബാഗ് എന്ന പോലും വിശേഷിപ്പിക്കാവുന്ന ഈ ദുരന്തത്തിന് മലബാര്‍ കലാപത്തോടൊപ്പം 90 വയസ്സ് തികയുന്നു.ഒരു തുള്ളി വെള്ളം പോലും നല്‍കാതെ ഒരുകൂട്ടം രാജ്യ സ്നേഹികളെ കാലപുരിയിലെക്കയക്കുന്പോള് ജീവച്ച്വാസം പോലും നിഷേധിക്കുകയായിരുന്നു ബ്രിട്ടിഷ് കാപാലികര്‍ .സ്വന്തം ജീവന്‍ പോലും ബലിനല്‍കി അവര്‍ നമുക്ക് നേടിത്തന്നസ്വാതന്ത്ര വായു നിലനില്ക്കുന്ന കാലത്തോളം അവരുടെ സ്മരണകള്‍ നമ്മുടെ മനോമുകുരങ്ങളില്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കും
മലബാര്‍ കലാപത്തിന്റെ ഒടുക്കത്തിലായിരു ന്നു ഹ്രദയ ഭേദകമായ ഈസംഭവം നടക്കുന്നത് .നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നും നിരവധി പോരാളികളെ കലാപത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു .മലബാറിലെ ജയിലുകള്‍ നിറഞ്ഞ കവിഞ്ഞപ്പോള് വിപ്ലവകാരികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാന്‍ അവര്‍ തീരുമാനിച്ചു സുരക്ഷിതമായ ബെല്ലാരി ജയിലായിരുന്നു അവര്‍ ഇതിനായി തെരഞ്ഞെടുത്തത് .
നവംബര്‍19 ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും തടവുകാരെ തിരഞ്ഞ പിടിച്ച് വൈകുന്നേരത്തോടെ MSP മ്സ്പ്ക്യാംപിലെത്തിച്ചു .പുലാമന്തോള്‍ പലംപോളിച്ച്ച്കേസിലെ പ്രതികളായിരുന്നു മിക്കവരും .വഴിക്ക് വെച്ചും ക്യാമ്പില്‍ വെച്ചും പോലിസ് അവരെ നിരന്തരം പീഡിപ്പിച്ചു .ഭക്ഷണവും വെണ്ടത്ത്ര നല്‍കിയിരുന്നില്ല. പിറ്റേന്ന രാവിലെ ബെല്ലാരിയിലേക്ക് കൊണ്ട്ട് പോകാനായി എല്ലാ ഒരുക്കവും പോലിസ് നടത്തി.
നവംബര്‍ 20ന പുലര്‍ച്ചെ കാളവണ്ടികളും കഴുത വണ്ടികളും തയ്യാറാക്കി നിര്‍ത്തി. ഓരോ വന്ല്‍ണ്ക്കിടടയിലും തടവുകാരെയും നിര്‍ത്തി യാത്ര തുടങ്ങി .അതി ദയനീയമായിരുന്നു അത്. വാഹനങ്ങല്‍ക്കനുസരിച്ച്ച് തടവുകാരും നീങ്ങണമായിരുന്നു. ഒാട്ടം വെഗതകൂടിയാല്‍ മുന്നിലെ വാഹനത്തില്‍ ചെന്നിടിക്കും. കുറഞ്ഞാല്‍ പിന്നിലെയും. കൊട്ടക്കലെത്ത്തിയപ്പോള്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വാഹനം നിര്ത്തിഎങ്കിലും ആ പാവങ്ങള്‍ക്ക് ഓന്നു ലഭിച്ചില്ല.
വൈകുന്നെരത്തോറെ സംഗം തിരൂര്‍ സ്റെഷനിലെത്തി. അപ്പോഴേക്കും പലരും തലര്‍ന്ന്‍ വീണിരുന്നു.അതെ സമയം സൌത്ത് മാറട്ട കമ്പനിയുടെMSLV-1711 ആം നമ്പര്‍ വാഗന്‍ തിരൂര്‍ സ്റെഷനില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.
തടവുകാരെ ഓരോരുത്തരായി ബലം പ്രയോഗിച്ച് പോലിസ് വാഗനിലെക്ക് കയറ്റി. ഓളം പേര്‍ കയരിക്കഴ്ഞ്ഞപ്പോഴെക്കും പലരുടെയും കയ്യും കാലും പുറത്തേക്ക് തെരിച്ച്ചുനിന്നു. വാതിലുകള്‍ അമര്ത്തിയടച്ച്ചു. രാത്രി ന വാഗന്‍ തിരൂര്‍ സ്റേഷന്‍ വിട്ടു.
ചരക്കുകള്‍ സംഭരിക്കുന്ന വാഗണുകള്‍ എന്നാ നിലയില്‍ കട്ടിയുള്ള ഇരുമ്പ് തകിടുകള്‍ കൊണ്ടായിരുന്നു ബോഗികള്‍ ക്രമീകരിച്ച്ചിരുന്നത്. ഒരൊറ്റ ബോഗിയില്‍ ഇതത്രയും പേരെ ഒന്നിച്ച് നിരച്ച്ചിരുന്നതിനാല്‍ വായുവോ വെളിച്ചമോ അതിലേക്ക് കടന്ന്‍ ചെന്നില്ല. അടച്ചുപൂട്ടിയ മുറിയില്‍ ശ്വാസം പോലും ലഭിക്കാതെ അവര്‍ പരസ്പരം കടിച്ചും കീരിയും മരണത്തോട് മല്ലടിച്ച്. പലരും തല്‍ക്ഷണം മരിച്ചു.
പുലര്‍ച്ചെ 4 മണിക്ക് പോത്തന്നൂര്‍ സ്റെഷനിലെത്തിയ വാഗനിലെ രംഗം ആരെയു കരലളിയിപ്പിക്കുന്നതയിരുന്നു, മരിച്ചതും പതിമാരിച്ചതുമായ ശരീരങ്ങള്‍. മരിച്ചവരെ ഏറ്റെടുക്കാന്‍ സ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. രക്ഷപ്പ്ര്ട്ടവരെ ബംഗ്ലൂരില്‍ ഹോസ്പിറ്റലില്‍ പ്രവേഷിപ്പിച്ച്ചു. ജഡങ്ങളുമായി വാഗന്‍ തിരുരിലെക്ക് തിരിച്ച്ചു.
പോത്തന്നൂരില്‍ നിന്നും തിരിച്ചുവിട്ട വാഗനിനെ സ്വീകരിക്കാന്‍ തിരൂരില്‍ കല്ലക്ടര്‍ തോമസടക്കം നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാത്തിരിപ്പുണ്ടായിരുന്നു. ഇവരെപ്പോലും ലജ്ജിപ്പിക്കുന്നതയിരുന്നു മര്‍മ്മം പിളര്ത്തുന്ന രംഗങ്ങള്‍. മരിച്ച മുസ്ലിംകളെ തിരൂര്‍ കൊട്ട്ട് കൊരങ്ങത്ത് പള്ളികളിലും,അമുസ്ലിമ്ഗലെ എഴുരിലും സംസ്കരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ